Wednesday, February 20, 2013




 കെ എം ഷാജി എന്ന സമുദായത്തിലെ ഒറ്റുകാരന് ചതിയന്‍ മില്ലത്ത് എന്നാണു കൂടുതല്‍ യോജിച്ച വിശേഷ നാമം...........



  

    കെ എം ഷാജി എന്ന സമുദായത്തിലെ ഒറ്റുകാരന് ചതിയന്‍ മില്ലത്ത് എന്നാണു കൂടുതല്‍ യോജിച്ച വിശേഷ നാമം എന്ന് തോന്നുന്നൂ. പണ്ട് മുലിം ലീഗിന്റെ അഖിലേന്ത്യ വൈസ് പ്രസിഡായിരുന്ന  സമദ് സാഹിബിനു അന്നത്തെ നേതൃത്വം നല്കി്യ ഷേരേ മില്ലത്ത് എന്ന വിശേഷണം ചില വിവര ദോഷികള്‍ സമദ് സാഹിബില്‍ നിന്ന് പറിച്ചെടുത്തു ഈ ചതിയന്‍ നല്കിയത് കാണുമ്പോള്‍ സഹതപിയ്ക്കാനും തോന്നുന്നില്ല ഈയടുത്ത കാലത്ത് ഷാജി പറഞ്ഞ വാക്കുകള്‍ -------------------- ഇല്ല, ജയ രാജാ, ജയരാജാ, വിടില്ല ഞങ്ങള്‍. നിന്നെ ഞങ്ങള്‍ പിടി കൂടുക തന്നെ ചെയ്യും. അത് ഇരുട്ടിന്‍റെ  മറവില്‍ കത്തിയും കൊണ്ട് കാത്തിരുന്നു കൊണ്ടല്ല, നിയമത്തിന്റെത ഇടനാഴിയില്‍ ഞങ്ങള്‍ കാത്തിരിക്കും നിന്നെ. അതിന് സ്വന്തം ജീവന്‍ തന്നെ ബലി നല്കി്യാലും ശരി --------------------- വീരവാദം മുഴക്കുന്നവര്‍ ഒന്നോര്ക്കുക . ഷുക്കൂര്‍  കൊല്ലപ്പെട്ട കണ്ണൂരില്‍  ആകെയുള്ളത് ഒരു മുസ്ലി ലീഗ് MLA .(കെ.എം.ഷാജി) മൂന്നു മണിക്കൂര്‍തടവിലിട്ടു കുറ്റ വിചാരണ നടത്തി യാണ്  ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്എന്ന് ലീഗുകാര്‍....... 5 വര്ഷം യൂത്ത് ലീഗിന്റെ തലപ്പത്തു ഇരുന്നു, രണ്ടര മണിക്കൂര് കൊണ്ട് വിളിച്ചാല് കിട്ടുന്ന 5 യൂത്ത് ലീഗ് പ്രവര്ത്തകരെ ഉണ്ടാക്കാന് ാജിക്ക് 5 കൊല്ലം കൊണ്ടും കഴിഞ്ഞില്ല.... കഴിഞ്ഞത് നാട്ടിലെ മുസ്ലിം യുവാക്കളെ തമ്മിലടിപ്പിക്കാനും...സ്വന്തം ഭാര്യയുടെ പേരില് അനധികൃതമായി കോടികളുടെ സ്വത്ത് സംബാദിയ്ക്കാനുമാണ്......

                സ്വന്തം ഭാര്യയുടെ പേരിലുള്ള വയനാട്ടിലെ ബിനാമിഭൂമിക്കടുത്തുള്ള സെമിത്തേരി ഒഴിപ്പിക്കാന്‍ ആര്‍ .എസ് . എസ്സുമായി ചേര്‍ന്ന് ഈ വിദ്വാന്‍ നടത്തിയ സമരം നാം കണ്ടതാണല്ലോ?. ആര്‍ .എസ് . എസ്സിന്‍റെ  വേദികളിലെ സ്ഥിരം ക്ഷണിതാവായ ഇയാള്‍ കുമ്മനം ഷാജിയെന്ന ഇരട്ട പേരിലാണ് ആര്‍ .എസ് . എസ്സുകാര്‍ക്കിടയില്‍ അറിയപെടുന്നത് തന്നെ. സ്വ ന്തം സഹപ്രവര്‍ത്തകനായ റംസി എന്ന ഒരു യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ ഷാജി കള്ളാ കേസില്‍ കുടുക്കിയത് ഈ അടുത്താണ്. ഷാജിയെ ഫോണില്‍ ഭീഷണി പെടുതിയെന്നാണ് ആരോപണം !!! ഒരു സാദാ യൂത്ത് ലീഗുകാരന്‍ ഫോണില്‍ കൂടി രണ്ട് തെറി പറഞ്ഞപ്പോഴേക്കും സമുദായത്തിന്‍റെ  ഈ സിംഹം എന്തേ പേടിച്ചുപോയോ?. സംഗതി അതൊന്നുമല്ല ഷാജിയുടെ സ്വഭാവ ദൂഷ്യം പുറത്താക്കുന്ന തെളിവുകള്‍ റംസി യുടെ കയ്യിലുണ്ടത്രേ .... ശുക്കൂര്‍ അക്രമികളുടെ കയ്യില്‍ കിടന്നു പിടഞ്ഞു മരിയ്ക്കു മ്പോള്‍ (ലീഗുകാരുടെ ഭാഷ )ഈ ചതിയന്‍  കുവൈത്തിലെയ്ക്കുള്ള യാത്രയുടെ തിരക്കിലാ യിരുന്നുവല്ലോ ഷുക്കൂറിന്റെ ജീവനെയ്ക്കാള്‍ വലുത് തന്റെ കുവൈത്ത് യാത്രയാണെന്ന് ഈ ചതിയന്‍ ഷാജി മനസ്സി ലാക്കി യിരുന്നൂ.കണ്ണൂരില് വെച്ചു INL കാര് കയ്യേറ്റം ചെയ്തു എന്ന്പറഞ്ഞ്‌ മുഖം മൂടി ധരിച്ച ഒരു കൂട്ടം ഷാജിയുടെ ഗുണ്ടകള്  ടൌണില് എത്തുകയും INL പ്രവര്ത്തചകരുടെ വാഹനങ്ങള് അടിച്ചു കര്ക്കുകയും ചെയ്തു(മാതൃഭൂമി പത്രം,പേജ് 5 ,4 -Feb 4-2012 ).... താങ്കളെ ആരെങ്കിലും മര്ദ്ദിരയ്ക്കാന് വന്നാല്‍  മുഖം മൂടി അക്രമം ഹലാലാണോ? .തിരിച്ചടിക്കല് ഹലാലാണോ? എന്നൊക്കെ വീമ്പിളക്കുന്ന ഷാജിയുടെ കാറിന്റെ ഗ്ലാസ്‌  തകര്തെന്നു പറഞ്ഞ്‌ ലീഗുകാര് തിരിച്ചടിച്ചു മുഖം മൂടി ധരിച്ചായിരുന്നു.  ആവേശം എന്ത് കൊണ്ട് അരും കൊല ചെയ്യപ്പെട്ട ഷുക്കൂറിന്റെ കാര്യത്തില് കാണുന്നില്ല...?സംഘടനാ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ സ്വന്തം പാര്‍ടി സെക്രട്ടറിമാരായ ബഷീറിനെയും മജീടിനെയും കൈകാര്യം ചെയ്തത് .എന്‍.എല്ലുകരോ സി.പി.എമ്മുക്കാരോഅല്ല...ലീഗിന്റെ തന്നെ പ്രവര്ത്താകരാണ് ‍....സ്വന്തം നേതാക്കളെ വളഞ്ഞിട്ട് ടിക്കാനുള്ള  ആവേശം കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില് കാണിച്ചെങ്കില്  പാവത്തിന്റെ ജീവന് ഇന്നും സമൂഹത്തിനും സമുദായത്തിനും ഉപകരിക്കുമായിരുന്നു  ശുകൂര്‍ രക്ത സാക്ഷിയാണെന്നു പറഞ്ഞു നാടുനീളെ പ്രസംഗിച്ചും പണം പിരിച്ചും നടന്നിട്ട് അവസാനം സാക്ഷി പോലും ഇല്ലാത്ത അവസ്ഥ യായി. സ്വന്തം പാര്‍ടികാരായ സാക്ഷികളെ സ്വാദീനിച്ചു പ്രലോഭിപ്പിച്ചും പ്രതികള്‍ ???ക്കനുകൂല മാക്കിയത് ഷാജിയുടെ അടുപ്പക്കാരായ കണ്ണൂരിലെ മുസ്ലിം ലീഗ് നേതാക്കളാണെന്ന സത്യം പുറത്തു വന്നപ്പോ ഈ ചതിയനെ കാണാനില്ല.  ഇവനാണോ ഷേരേ മില്ലത്ത് ഇവന് ഏറ്റവും യോജിച്ച നാമം ചതിയന്‍ മില്ലത്ത് എന്നാണു. ‍ചതിയന്‍ മില്ലത്ത് ഷാജി ഒരായിരം വര്ഷം ഇഅതിക്കഫ് (തപസ്സു) ചെയ്താലും സി എച്ച് കോയ സാഹിബ് ആവില്ല വേണമെങ്കില്‍ ആമു സാഹിബ് ആവാന്‍ സാധ്യതയുണ്ട്.....

Monday, February 11, 2013


നീതി നിഷേധത്തിനെതിരായ താകീതായി കെ.കെ. ഷാഹിന ഐക്യ ധാര്‍ദ്യ സംഗമം....  

                    കോഴിക്കോട്:അബ്ദുല്‍ നാസ്സര്‍ മഹ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി പോയ പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ. കെ. ഷാഹിനയെ ദേശ ദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള കര്‍ണാടക സര്‍കാരിന്‍റെ നീക്കത്തിനെതിരെ 
ഐ എന്‍ എല്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കെ.കെ. ഷാഹിന ഐക്യ ധാര്‍ദ്യ സംഗമം നീതി നിഷേധത്തി നെതിരായ താകീതായി.കോഴിക്കോട് ടൌണ്‍ ഹാള്‍ തിങ്ങി നിറഞ്ഞ പ്രൗഡ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി  പ്രമുഖ പത്ര നിരൂപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോക്ടര്‍ സെബാസ്റ്റ്യന്‌ പോള്‍ എക്സ്: എം.പി.  സംഗമം ഉല്‍ഘാടനം ചെയ്തു. കെ.കെ. ഷാഹിനക്ക് ഐക്യ ധാര്ഡ്യം പ്രക്യാപിച്ചു മുന്നോട്ടു വന്ന ഐ എന്‍ എല്‍ നിലപാടിന് പൊതു സമൂഹത്തിന്‍റെ മുഴുവന്‍ പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു. അഹമദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ദേശീയതയും,ഉപദേശീയതയും ഉപയോഗിച്ചും,മത സ്പര്‍ധ വളര്‍ത്തിയുമാണ്‌ ഗുജറാത്തില്‍ നരേന്ദ്രമോഡി തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തുന്നതെന്നും കെ.കെ. ഷാഹിനക്ക് ഐക്യ ധാര്ഡ്യം പ്രക്യാപിച്ചു മുന്നോട്ടു വന്ന ഐ എന്‍ എല്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും മുഖ്യ പ്രഭാ ഷണം നടത്തിയ ഗുജറാത്‌ മുന്‍ ഡി ജി പി ,ആര്‍ ബി ശ്രീകുമാര്‍ അഭിപ്രായ പ്പെട്ടു. മാധ്യമം പത്രാതിപര്‍  ഒ. അബ്ദുറഹ്മാന്‍,തേജസ്‌  പത്രാതിപര്‍ എന്‍ പി ചെക്കുട്ടി ,പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ , ഐ.എന്‍. എല്‍. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അബ്ദുല്‍ അസീസ്‌ , നാഷണല്‍ വിമന്‍സ് ലീഗ് സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ :കെ. കെ. റൈഹാനത്ത് എന്നിവര്‍ പ്രസംഗി ച്ചു.പ്രൊഫ .എ പി അബ്ദുല്‍ വഹാബ് സ്വാഗതവും കെ.പി.ഇസ്മായില്‍ നന്ദിയും  പറഞ്ഞു.








Sunday, February 3, 2013

സ്ത്രീ പീഡനം  : മുസ്ലീം ലീഗ് പ്രബുദ്ധത പ്രകടിപ്പിക്കുമോ?

            "സിംഗപ്പൂരിലെ മരണശയ്യയില്‍ അമ്മയോടും ആങ്ങളയോടുമായി ഒരു സ്ത്രീ മന്ത്രിച്ച 'എനിക്ക് ജീവിക്കണം' എന്ന വാക്കുകള്‍ നമ്മുടെ സമൂഹത്തിന്‍റെ  ഉറക്കം കെടുത്താന്‍ പര്യാപ്തമാണ്. അവളുടെ ദീനനാദം കേള്‍ക്കാന്‍ കാതുണ്ടായതാണ് ഡല്‍ഹിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച പ്രബുദ്ധതയ്ക്ക് ഹേതുവായത്" മുസ്‌ളീം ലീഗ് അഖിലേന്ദ്യാ സെക്രട്ടറി   എം പി അബ്ദുസ്സമദ് സമദാനി മാതൃഭൂമി പത്രത്തിന്‍റെ  എഡിറ്റ് പേജില്‍ 2013 ജനുവരി 3-ന് എഴുതിയ ലേഖനത്തിലെ വരികളാണ് ഇത്. പീഡനത്തിനിരയാവുന്ന പെണ്‍മനസുകളിലെ വേദനകളെ പല ത്രാസുകളില്‍ തൂക്കി നോക്കാനാവുമോ? ഡല്‍ഹിയില്‍ ജ്യോതി എന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തി നിരയാക്കിയ പ്പോള്‍  പ്രതികരിച്ച ലീഗ് നേതാവ് 17 വര്‍ഷമായി തുടരുന്ന മൗനം ഭേദിച്ച് പുറത്തേക്ക് വരാന്‍ മടിക്കുന്നതെന്തിന് !!

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും 'എനിക്ക് ജീവിക്കണം' എന്ന് തന്നെയാണ് കേണപേക്ഷിക്കുന്നത്. പതിനേഴ് വര്‍ഷമായിട്ടും അവസാനിക്കാത്ത അവളുടെ പീഡനപര്‍വ്വത്തിനെ ഇപ്പോഴെങ്കിലും പരിഗണിക്കാന്‍ ഹോതുവായത് ഡല്‍ഹിയിലെ പീഡനവുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണങ്ങളാണ്. ലീഗ് നേതാവെ, താങ്കള്‍ മുകളില്‍ കുറിച്ച വരികള്‍ ഈ കുട്ടിക്ക് കൂടി പകുത്ത് കൊടുക്കാമോ? 'ബാജി'യുടെ രാഷ്ടീയ സ്വാധീനത്തിന്റെ പളപളപ്പില്‍ ഇവളുടെ 'ജീവിക്കണം' എന്ന കൂപ്പുകൈ കാണുവാന്‍ മുസ്ലീം ലീഗിന് സാധിക്കുന്നില്ലേ? ഐസ് ക്രീം പെണ്‍വാണിഭ കേസിലെ ഇരകളായ  റജീനയും, റജൂലയും, ബിന്ദുവും ഒക്കെ പറഞ്ഞതും ഞങ്ങള്‍ക്ക് ജീവിക്കണം എന്നുതന്നെയാണ്. അവരുടെയൊക്കെ മാനത്തിന് വിലപറഞ്ഞ്  മറ്റൊരു നേതാവ് വിത്തുകാളയെപോലെ  സ്വന്തം പാര്‍ട്ടിയില്‍ പുലിക്കുട്ടി യായി വാഴുമ്പോള്‍ ഈ ലേഖനം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ എന്തേ പ്രതികരിക്കാത്തത് ?. താങ്കള്‍ക്കത്തിനു കഴിയില്ല കാരണം അതിന് ലേഖന മെഴുതുന്ന പോലെ കയ്യില്‍ ഒരു പേന മാത്രം പോരാ  നട്ടെല്ല് വേണം ....