Sunday, December 30, 2012

എന്‍. വൈ. എല്‍.  ബിവറേജ് ഷോപ്പ് ധര്‍ണ്ണ.....


മലപ്പുറം: യു.ഡി.എഫ്. സര്‍കാരിന്‍റെ മദ്യനയം തിരുത്തുക, പുതുവത്സര തലേന്ന് ബിവറേജ് ഷോപ്പുകള്‍ അടച്ചിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നാഷണല്‍ യൂത്ത് ലീഗ് ഏരിയാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ മലപ്പുറം ബിവ റേജ് റീട്ടെയില്‍ഷോപ്പിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.ഐ.എന്‍. എല്‍. ജില്ലാ സെക്ര ട്ടറിയേറ്റ് മെമ്പറും മധ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കണ്‍വീനറുമായ പി.കെ.എസ്. മുജീബ് ഹസ്സന്‍ ഉത്ഘാടനം ചെയ്തു. മുസ്തഫ ഉമ്മത്തൂര്‍, തോരപ്പ ശിഹാബ്, കെ.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാണി,എന്‍. എം.മഷ്ഹൂദ്, റഷീദ് നടുതൊടി  എന്നിവര്‍ നേത്രത്വം നല്‍കി. 


Friday, December 28, 2012

പി.ടി.എ. റഹീം  എം.എല്‍. എ. നിലപാട് വ്യക്തമാക്കണം.....

അബ്ദുല്‍ നാസര്‍ മഹദനിയെ കള്ള കേസില്‍കുടുക്കി ജയിലിലടച്ചതിനു പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന്  അബ്ദുല്‍ നാസര്‍ മഹദനി ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നോട് പറഞ്ഞെന്ന എല്‍. ഡി. എഫ്. സ്വതന്ത്ര എം.എല്‍. എ. പി.ടി.എ. റഹീമിന്‍റെ  പുതിയ വെളിപ്പെടു ത്തലുകള്‍ക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണ്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുബോഴാണ് മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ അബ്ദുല്‍ നാസര്‍ മഹദനിയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് കര്‍ണാടക സര്‍കാരിന് കൈമാറിയത്. ഇത് ലീഗ് നേതാക്കളുടെ ഗൂഡാലോചനയുടെ ഭാഗമാ യിരുന്നെന് എല്‍. ഡി. എഫ്. സ്വതന്ത്ര എം.എല്‍. എയായ  പി.ടി.എ. റഹീം തുറന്ന് പറയുമ്പോള്‍ ഈ വിവാദ ലീഗ് നേതാവിന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണനു മായും അവിഹിത ബന്ധങ്ങളുണ്ടെന്നു സംശയിച്ചുപോകില്ലേ?. സി.പി.എമ്മിനോ, ഇടതു മുന്നണിക്കോ കാര്യമായ രാഷ്ട്രീയ എതിരാ ളിയല്ലാതിരിക്കുകയും പല തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനും , ഇടതു മുന്നണിക്കും അനുകൂലമായി നിലകൊള്ളുകയും ചെയ്തി ട്ടുള്ള അബ്ദുല്‍ നാസര്‍ മഹദനിയെ പോലെയുള്ള ഒരു നിരപരാതിയെ കള്ള കേസില്‍കുടുക്കി ജയിലിലടക്കാന്‍ സി.പി.എമ്മിന്‍റെ ഉന്നതനായ നേതാവ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുബോള്‍ ഈ വിവാദ ലീഗ് നേതാവിന് സാദിച്ചു എങ്കില്‍ എന്തോ ചിലതൊക്കെ ചീഞ്ഞു നാറുന്നപോലെ ....  കോഴിക്കോട് ഐസ്ക്രീം കേസ് ആദ്യം അട്ടിമറിച്ചത് ഇടതു മുന്നണി ഭരണ കാലത്താണെന്ന പില്‍കാല വെളിപ്പെടുത്തലുകളും, മലബാര്‍ സിമന്‍റ്സ് അഴിമതി , ഐസ്ക്രീം പെണ്‍വാണിഭ കേസ്, തുടങ്ങി ഈ വിവാദ ലീഗ് നേതാവിന് നേരെ വന്ന ആരോപണങ്ങളിലൊന്നും വ്യക്തവും ശക്തവുമായ നിലപാ ടെടുക്കാന്‍ മടിക്കുന്ന പ്രമുഖ  സി.പി.എം നേതാക്കളുടെ നടപടി കൂടി കൂട്ടി വായിക്കുബോള്‍ കേരളത്തിലെ ഇടത് -വലത് മുന്നണികളുടെ ദൈനന്തിന രാഷ്ട്രീയ നിലപടുക്കള്‍ തീരുമാനിക്കപെടുന്നത് ഒരേ കേന്ദ്രങ്ങളില്‍ നിന്നാണെന്ന സംശയത്തിന് ഇത് ആക്കം കൂട്ടും. ...........

http://www.youtube.com/watch?v=eAkghX35KEY&feature=share

മുസ്ലിം ലീഗ് ഓഫീസ് പേരുമാറ്റി ഐ.എന്‍. എല്‍. ഓഫീസാക്കി ............ 

തിരൂര്‍: : വൈലതൂരിനടുത്തു പൊന്മുണ്ടം പഞ്ചായത്ത് 16 ആം വാര്‍ഡ്‌ നൈസറി പടിയില്‍ മുസ്ലിം ലീഗ് ഓഫീസ് പേരുമാറ്റി ഐ.എന്‍. എല്‍. ഓഫീസാക്കി. വാര്‍ഡ്‌ മുസ്ലിം ലീഗ് സെക്രടറി പുതിയേരി അബൂബക്കറിന്‍റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഐ.എന്‍.എല്ലില്‍ ചേര്‍ന്നു. ഓഫീസ് ഉത്ഘാടനം തിരൂര്‍ മണ്ഡലം ഐ.എന്‍. എല്‍ പ്രസിഡന്‍റ്റ് .അഡ്വ: കെ.സി. അബ്ദു റഹിമാന്‍ നിര്‍വഹിച്ചു. എന്‍. വൈ.എല്‍. ജില്ലാ സെക്രട്ടറി എ.കെ. സിറാജ്, താനൂര്‍ മണ്ഡലം ഐ.എന്‍. എല്‍  സെക്രട്ടറി ബാപ്പുട്ടി , തിരൂര്‍ മണ്ഡലം ഐ.എന്‍. എല്‍ സെക്രട്ടറി അബ്ദു ഹാജി, എന്നിവര്‍ പങ്കെടുത്തു.

Monday, December 24, 2012

അധികാരികള്‍ക്ക് താകീതായി ഐ. എന്‍/ എല്‍. സമര സന്ദേശ ജാഥ.....

മലപ്പുറം: ദേശീയ പാത വികസിപ്പിക്കണം വില്‍ക്കരുത് , വികസനത്തിന്‍റെ പേരില്‍ സാദാരണക്കാരെ വഴിയാധാരമാക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഐ. എന്‍/ എല്‍. ജില്ലാ പ്രസിഡന്‍റ്റ് അഡ്വ: ഒ. കുഞ്ഞിക്കോയ തങ്ങള്‍ നയിക്കുന്ന സമര സന്ദേശ ജാഥ അധികാരികള്‍ക്ക് താകീതായി. രാവിലെ 9:00 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ നടന്ന പ്രൗഡഘംഭീരമായ ചടങ്ങില്‍  പാര്‍ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ: എ.പി. അബ്ദുല്‍ വഹാബ് ജാഥാ കേപ്റ്റന്‍ അഡ്വ: ഒ. കുഞ്ഞിക്കോയ തങ്ങള്‍ക്ക് പതാക കൈമാറി ജാഥ ഉല്‍ഘാടനം ചെയ്തു . നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച സമര സന്ദേശ ജാഥക്ക് നാട്ടുകാരും ഭൂമി നഷ്ട്ടപ്പെടുന്ന ഇരകളും ചേര്‍ന്ന് ഘംഭീര സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയത്. .ജനപക്ഷത്  നിന്ന് ഈ പ്രശ്നത്തില്‍ ഐ എന്‍ എല്‍ ശക്തമായി ഇടപെടുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
മുപ്പതു മീറ്ററില്‍ ആറുവരി പാത തന്നെ സാധ്യമാണ് എന്നിരിക്കെ 45 മീറ്റര്‍ തന്നെ വേണമെന്ന വാശി അനുവതിക്കില്ല.45 മീറ്റരില്‍ നിന്നും 5 മീറ്റര്‍ സ്ഥലത്ത് പൂന്തോട്ടവും വിവിധ പരസ്യങ്ങളും സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.കഴിഞ്ഞ നിയമ സഭാ- ലോകസഭാ തെരഞ്ഞെടുപ്പില്‍  ഒന്നരക്കോടി രൂപ വീതം തെരഞ്ഞെടുപ്പു ചിലവിലേക്ക്‌ ബി. ഒ. ടി കമ്പനിയില്‍ നിന്ന് കൈപറ്റിയ സ്ഥാനാര്‍ഥി കളുണ്ട്.അതിനു പ്രത്യുപകാരമായാണ്‌ വന്‍ കച്ചവടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ടുനില്‍ക്കുന്നത്.ഇതിന്റെ വിശദ വിവരങ്ങള്‍ ഐ എന്‍ എല്‍ പുറത്ത് വിടും.അയ്യായിരം കോടി രൂപ ബി. ഒ.  ടി ക്ക് കൊടുക്കാന്‍ തയ്യാറായ സര്‍ക്കാര്‍ എന്ത് കൊണ്ട് അത്രയും തുക ചിലവഴിച്ചു നാല് വരിപ്പാത ഉണ്ടാക്കാന്‍ മുന്നോട്ടുവരുന്നില്ല .ഇത് അഴിമതിക്ക് കളമൊരുക്കുന്നതിനാണ് .ഇത് അനുവദിക്കുന്ന പ്രശ്നമില്ല  ശക്തമായ ബഹുജന സമരത്തിനു ഐ എന്‍ എല്‍ നേതൃത്വം നല്‍കുമെന്നും ഈ ജാഥ ഇതിന്‍റെ തുടക്കമാണെന്നും ഐ എന്‍ എല്‍ നേതാക്കള്‍ പ്രഖ്യാപിച്ചു... ഐ.എന്‍. എല്‍. ജില്ലാ ഭാരവാഹികളായ സി.എച്ച്.മുസ്തഫ, ടി.എ. സമദ്, കള്ളിയില്‍ അവറാന്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഒ . എം. ജബ്ബാര്‍ ഹാജി, സി.പി. മുസ്തഫ, എന്നിവര്‍ ജാഥക്ക് നേത്രത്വം നല്‍കി.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളില്‍ .സാലിഹ് മേടപ്പില്‍,പി. കെ. എസ്. മുജീബ് ഹസന്‍ ,സി. പി. അബ്ദുല്‍  വഹാബ്, എ.കെ. സിറാജ്,എന്‍. എം. മഷ്ഹൂദ്, ടി.പി.എം.മുഹ്സിന്‍ ബാബു  ,തുടങ്ങിയവര്‍ സംസാരിച്ചു.വൈകിട്ട് 8:00 മണിക്ക് ജാഥ കുറ്റിപ്പുറത്ത്‌ സമാപിച്ചു . സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായില്‍ , എന്‍. കെ. അബ്ദുല്‍ അസീസ്‌ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു....







Tuesday, December 11, 2012

യു.ഡി.എഫ്. സര്‍ക്കാരിന് ദൈവ കോപമുണ്ടാകും .......... എന്‍. .വൈ. എല്‍..

                      കോഴിക്കോട് : രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊതു മാര്‍ക്കറ്റില്‍ അരി വില ക്രമാതീതമായി വര്‍ദ്ധിച്ച് കേരളജനത അരി ആഹാരത്തിന്പ്രയാസ മനുഭവിക്കുമ്പോള്‍ ടണ്‍ കണക്കിന് അരി കത്തിച്ചും,കുഴിച്ചു മൂടിയും നശിപ്പി ച്ച കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിന് മേല്‍ ശക്തമായ ജനരോഷതോടൊപ്പം ദൈവകോപവു മുണ്ടാകുമെന്നു നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അഭിപ്രായപെട്ടു.ചില്ലറ മേഖല യിലെ വിദേശ നിക്ഷേപത്തിനനു കൂല മായി രാജ്യസഭയിലും, ലോകസഭയിലും വോട്ടുചെയ്ത കേരളത്തില്‍ നിന്നുള്ള എം.പി. മാരെ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും കേരളത്തിലെ ചെറുകിട കച്ചവടക്കാരും കുടും ബങ്ങളും മുന്നോട്ട് വരണമെന്നും ഇത്തരം നീക്കങ്ങള്‍ക്ക്‌ നാഷണല്‍ യൂത്ത് ലീഗിന്‍റെ സര്‍വ പിന്തുണയും ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനനു കൂല മായ തീരുമാനമെടുപ്പിക്കാന്‍ അമേരിക്കന്‍ കുതകഭീമന്‍ വാള്‍മാര്‍ട്ട് ഒഴുക്കിയ ശത കോടികളുടെ പങ്കുപറ്റിയ എം.പി. മാരെ കുറിച്ച് അന്വേഷണം നടത്തണം.
                            
                       സംസ്ഥാനത്ത് മറുനാടന്‍ തൊഴിലാളികളുടെകുടിയേറ്റം അനിയ ന്ത്രിതമായി പെരുകുന്നത് സംസ്ഥനത്തിന്‍റെ കേരളത്തിന്‍റെ സാമൂഹിക സുരക്ഷ യ്ക്ക് ഏറെ ഭീഷണിയാകുന്ന സഹാജര്യത്തില്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖയും തൊഴില്‍ കാര്‍ഡും ഏര്‍പെടുത്താന്‍ തയ്യാറാകണമെന്ന് പ്രസിടന്റ്റ് ബുഖാരി മന്നാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സര്‍കാരിനോടാവശ്യപ്പെട്ടു.സലിഹ് മേടപ്പില്‍, താജുദ്ധീന്‍ മട്ടന്നൂര്‍,സി.പി. അബ്ദുല്‍ വഹാബ്,ഒ.പി. സലിം, വി.ടി .കെ.സമദ്, നാസര്‍ വെള്ളയില്‍, എ.കെ.സിറാജ്,ഷാജഹാന്‍ നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു.....   
  

Monday, December 10, 2012


''ആപ്കാ പൈസ ആപ്കേ ഹാത്ത്''

                             കോടിക്കണക്കിന് ദരിദ്രരെല്ലാം ബാങ്ക് അക്കൗണ്ട് എടുക്കുക. റേഷനരിക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും നല്‍കുന്ന സബ്‌സിഡി നേരിട്ട് ആ അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും.ഈ ആശയത്തിന്‍റെ  പരസ്യവാചകമാണ് ''ആപ്കാ പൈസ ആപ്കേ ഹാത്ത്'' (നിങ്ങളുടെ കാശ് നിങ്ങളുടെ കൈയില്‍).))  ഇനി മുതല്‍ ആര്‍ക്കും റേഷനരിക്ക് സബ്‌സിഡി ഇല്ല. കമ്പോളവില യ്ക്ക് അരി വാങ്ങണം. സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും.? ചുരുക്കിപ്പറഞ്ഞാല്‍ പാവപ്പെട്ടവന്‍റെ  റേഷന രിയിലും മടിശ്ശീലയിലും സര്‍ക്കാര്‍ പിടിമുറുക്കുകയാണ്. എന്നിട്ട് പറയുന്നു-'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍'.!!!

                       'നിങ്ങളുടെ കാശ്, നിങ്ങളുടെ കൈയില്‍' എന്ന ജയറാം രമേശിന്‍റെ  ഇമ്പമൂറുന്ന പരസ്യവാചകം കേട്ടപ്പോള്‍ കോണ്‍ഗ്രസ്സി ന്റെ പഴയ മുദ്രാവാക്യങ്ങളാണ് ഓര്‍മ വരുന്നത്  . 1971-ല്‍ ഇന്ദി രാഗാന്ധിയുടെവക 'ഗരീബി ഹഠാവോ'. 1986-ല്‍ രാജീവ്ഗാന്ധി അതിനെ  'ഗരീബി ഉന്മൂലന്‍' എന്നാക്കി. 2006-ല്‍ മന്‍മോഹന്‍സിങ് 'ഗരീബീ ഹഠാവോ'യെ തിരിച്ചുകൊണ്ടുവന്നു. പക്ഷേ, ഈ മുദ്രാ വാക്യ ങ്ങള്‍ക്കൊന്നും ദാരിദ്ര്യത്തിന്‍റെ  ബാധ യൊഴിപ്പി ക്കാനാ യില്ല.രാജ്യത്ത്  പ്രതിദിനം രണ്ടുഡോളര്‍ ( നൂറു രൂപ ) വരുമാനം പോലുമില്ലാത്തവരുടെ എണ്ണം ഏതാണ്ട് 70 ശതമാനമാണ് ഇന്നും........!!!!!!!

               ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ ഒരുകിലോ റേഷനരി കിട്ടും. എന്നാല്‍, ഇനിമേല്‍ 30-40 രൂപ കൊടുത്ത് അരി ആദ്യം വാങ്ങണം. ഇത്രയും പണം മുന്‍കൂറായി നല്‍കാന്‍ പാവപ്പെട്ടവരുടെ കൈവശം ഉണ്ടാകണമെന്നി ല്ല.  മാത്രമല്ല, സര്‍ക്കാര്‍ സബ്‌സിഡി സമയത്തൊട്ട് കിട്ടാനും പോകുന്നില്ല. രാജസ്ഥാനില്‍ നടത്തിയ പരീക്ഷ ണം ഇതു കൊണ്ടാണ് പൊളിഞ്ഞത്. ഒരു വര്‍ഷമായി അവിടെ ചില ബ്ലോക്കുകളില്‍ അരിക്കുപകരംകാശാണ്കൊടു ത്തുവരുന്നത്. ശരാശരി മൂന്നുമാസത്തെ കാശുമാത്രമേ ബാങ്ക് അക്കൗണ്ടു കളിലെത്തിയിട്ടുള്ളൂ. പാവപ്പെട്ടവര്‍ ഗോതമ്പുവാങ്ങല്‍ നിര്‍ത്തി. മറ്റുപലരും കടക്കെണിയിലുമായി.ബാങ്കിലിടുന്ന പണം അരിക്ക ടയിലാണോ മദ്യ ഷാപ്പിലാണോ എത്തുന്നത് എന്നചോദ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് മദ്യത്തിനുവേണ്ടിയാണ് ഇന്ന് ചെലവഴിക്കപ്പെടുന്നത്. പുരുഷ ന്മാരുടെ വരുമാനത്തിന്‍റെ  കാര്യത്തില്‍ ഇത് പ്രസക്തമാണ്. വീട്ടിലെ ദാരിദ്ര്യം പുരുഷന്‍റെ  മദ്യപാനത്തിന് തടസ്സമാകുന്നില്ല. ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കിട്ടും എന്നുള്ളതുകൊണ്ട് കുടുംബം പട്ടിണി യില്ലാ തെ കഴിയുന്നു. കാശായി കൊടുത്താല്‍ നല്ലപങ്ക് കുടുംബ ങ്ങളും പട്ടിണിയിലേക്ക് പോകും എന്നുറപ്പാണ്.......

                     സബ്സിഡി ബാങ്ക് വഴി  നല്‍കുന്നതിന്‍റെ  ഫലമായി അഴിമതിയും സബ്‌സിഡിയുടെ ചോര്‍ച്ചയും തടയാമെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന  മറുവാദം. എല്ലാവര്‍ക്കും റേഷനരി അനുവദിച്ചാല്‍ റേഷന്‍ വാങ്ങാത്തവരുടെ അരി മറിച്ചുവിറ്റ് റേഷന്‍കടക്കാര്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥരും മറ്റും കൈക്കൂലി വാങ്ങും. എന്നാല്‍ സബ്‌സിഡി കാശായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ ഇത്തരം വെട്ടിപ്പുകള്‍ പൂര്‍ണമായും തടയാം.എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നതുപോലെയാണ് ഇത്. റേഷന്‍സമ്പ്രദായത്തിലെ തട്ടിപ്പും വെട്ടിപ്പും തടയാനുള്ള മാര്‍ഗം അത് വേണ്ടെന്നുവെക്കലല്ല. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അഴിമതി തടയാന്‍ പോംവഴികളുമുണ്ട്. തുടര്‍ച്ചയായി അരി വാങ്ങാത്ത കുടുംബങ്ങളെ റേഷന്‍ലിസ്റ്റില്‍നിന്ന് മാറ്റാം. ആധാറും കമ്പ്യൂട്ടറൈസേഷനുമെല്ലാം നടപ്പാക്കിക്കൊ ണ്ടിരിക്കുകയാണല്ലോ. റേഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാം. അത് കമ്പ്യൂട്ടര്‍ വഴിയാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമായി. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യവിലയ്ക്ക് റേഷന്‍ നല്‍കാന്‍ തയ്യാറാകണം. ബി.പി.എല്ലി നുമാത്രമായി റേഷന്‍ പരിമിതപ്പെടുത്തുന്നത് ഭൂരിപക്ഷം പാവങ്ങളുടെയും സാമൂഹികസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നു. ദാരിദ്ര്യരേഖ പട്ടിണിരേഖയാണ്. അതുകൊണ്ടാണ് കര്‍ഷകത്തൊഴിലാളികളില്‍ പകുതിപ്പേര്‍ എ.പി.എല്‍. വിഭാഗത്തി ല്‍പെടുന്നത്. മത്സ്യത്തൊഴിലാളികളില്‍ 40 ശതമാനം പേര്‍ എ.പി.എല്ലാണ്. എന്തിന് ആദിവാസികളില്‍ 20 ശതമാനം പേര്‍ എ.പി.എല്‍. പട്ടികയിലാണ്. ഒരേജോലിചെയ്യുന്ന കൂലിവേലക്കാരെ എ.പി.എല്ലും ബി.പി.എല്ലുമായി തരംതിരിക്കുന്നതിന്റെ യുക്തിയെന്ത്?അരിക്കുപകരം കാശ് നല്‍കുന്നതിന്‍റെ  പ്രധാനപ്പെട്ട ലക്ഷ്യം സബ്‌സിഡി ബി.പി.എല്ലിനുമാത്രമായി പരിമിതപ്പെടു ത്തുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുള്ള നിയമത്തിനോ ടൊപ്പമാണ് ഇത്തരമൊരു സാമ്പത്തികപരിഷ്‌കാരം. എന്തൊരു വിരോധാ ഭാസമാണിത്!!!!!



Thursday, December 6, 2012

ഐ.എന്‍. എല്‍. മതേതരത്വ സംരക്ഷണ ദിനം.........

മലപ്പുറം: ബാബറി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് ഐ.എന്‍.എല്‍. ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ  മതേതരത്വ സംരക്ഷണ ദിനാച്ചരണത്തിന്‍റെ ഭാഗമായി മലപ്പുറത്ത്‌ സായാഹ്ന ധര്‍ണ്ണ നടത്തി. മലപ്പുറം കെ.എസ്.ആര്‍ .ട്ടി .സി. ബസ്‌ സ്റ്റാന്‍റ്റ് പരിസരത്ത്നടന്ന ധര്‍ണ ഐ.എന്‍. എല്‍. ജില്ലാ പ്രസിടന്റ്റ് ഒ.കെ.തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.മലപ്പുറം മണ്ഡലം പ്രസിടന്റ്റ് ഒ .എം. ജബ്ബാര്‍ ഹാജി ആദ്യക്ഷം വഹിച്ചു.സ്റ്റേറ്റ് സെക്രട്ടറി കെ.പി. ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. സി.എച്. മുസ്തഫ, സി.പി.അബ്ദുല്‍ വഹാബ്, സാധു റസാക്ക്, പി.കെ.എസ്. മുജീബ് ഹസ്സന്‍, എ.കെ.സിറാജ്, സാലിഹ് മേടപ്പില്‍, സി.പി.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.....


    

വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ്..... കോടതി പരാമര്‍ശവും വി.എസ്സിന്‍റെ  ആരോപണവും ....

                പ്രതിപക്ഷ നേതാവ് 
വിഎസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. . കേസ് നിലനില്‍ക്കുന്നതല്ലെന്നും വിഎസിനെതിരെ തെളിവുകളൊന്നുമില്ലെന്നും ചുണ്ടി
ക്കാട്ടിയാണ്ഹൈക്കോടതി കേസ് തള്ളിയ ത്.ബന്ധുവായ വിമുക്തഭടന്‍ സോമന് ഭൂമി പതിച്ചുനല്‍കാന്‍ വി എസ് ഇടപെ ടല്‍ നടത്തിയതായി ആരോപിച്ചായിരുന്നു കേസ്. പൊതുജനങ്ങള്‍ക്കിടയില്‍ വി എസിന്‍റെ  സല്‍പേരു കളങ്കപ്പെടുത്താനുള്ള ശ്രമമാണു നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധുവിനു ഭൂമി നല്കാന്‍ വി എസ് ഇടപെട്ടു എന്ന ആരോപ ണം വിശ്വസനീയമല്ല. വിജിലന്‍സിനെ സര്‍ക്കാര്‍ ദുരുപയോഗപ്പെടു ത്തിയ തായി സംശയിക്കുന്നതായും ജ. എസ് എസ് സതീശ ചന്ദ്രന്‍ വിധിയില്‍ പറഞ്ഞു. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണു പുറത്തുവരുന്നത്. കേസെടുത്ത ഉദ്യോഗസ്ഥ നു ക്രിമിനല്‍ നടപറ്റി നിയമത്തിന്‍റെ  ബാലപാഠം പോലും അറിയില്ല, വിജില ന്‍സ് സംവിധാനം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രതിയോഗികളെ നിശബ്ദ രാക്കാനുള്ള ശ്രമമാണുണ്ടായതെന്നു സംശയിക്കുന്നു."_53 പേജുള്ള വിധിയില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ കേസ് എന്തിനായിരുന്നു? അതിനുള്ള മറുപടി കിട്ടാന്‍ ഇന്നത്തെ വി.എസ്സിന്‍റെ പരാമര്‍ശം നോക്കിയാല്‍ മതി.തന്നെ പ്രതിപ ക്ഷ നേത്രത്വ സ്ഥാനത് നിന്ന് മാറ്റാന്‍ ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിയെന്ന വി.എസ്സിന്‍റെ പരാമര്‍ശം കൂടുതല്‍ സംശയങ്ങ ള്‍ക്കിടനല്‍കുന്നു. ഈ കേസിന്‍റെ പരാമര്‍ശം വന്നപ്പോള്‍ കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ 
 പ്രതിപക്ഷ നേത്രത്വസ്ഥാനം ഒഴിയുമെന്ന് വി.എസ്. പ്രഖ്യാപി ച്ചിരുന്നു. വി.എസ്സിനെ മാറ്റി ആരെ പ്രതിപക്ഷ നേതാവാകാനാണ് ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിയതെന്ന് പുറത്തുവരേ ണ്ടതുണ്ട്‌ . ലീഗില്‍ നിന്നോ കോണ്‍ഗ്രെസ്സില്‍നിന്നോ ഏതായാലും പ്രതിപക്ഷ നേതാവുണ്ടാവില്ലല്ലോ അപ്പൊ പിന്നെ സി.പി.എമ്മില്‍ നിന്ന് മറ്റൊരാളെ പ്രതിപക്ഷ നേതാക്കാന്‍  ഉമ്മന്‍ ചാണ്ടിയും,കുഞ്ഞാലികുട്ടിയും ഗൂഡാലോചന നടത്തിഎന്ന് പറഞ്ഞാല്‍ അതിനുത്തരം പറയാനുള്ള സാമാന്യ മര്യാദ സി.പി. എമ്മിനുണ്ട്. ഏതായാലും വി.എസ്സിനെ പ്രതിയാക്കാനും  അതുവഴി വി.എസ്. എന്ന അഴിമതിക്കും , പെണ്‍വാണിഭ -മാഫിയക്കും എതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച  സാദാരണക്കാരന്‍റെ ജനനായകന്‍ കേരളത്തിന്‍റെകറുത്ത മുത്തി നെ രാഷ്ട്രീയ മായി ഇല്ലാതാക്കാനും വേണ്ടി മുന്നിലും പിന്നിലും നിന്ന് കളിച്ച വര്‍ക്ക് കാന്താരിമുളക് വെള്ളം കൊണ്ട് ചന്തി കഴുകിയ അവസ്ഥയായി കോടതി വിധി.....


Tuesday, December 4, 2012

മുസ്ലിം ലീഗ് നാഷണല്‍ ക്രണ്‍സില്‍ മീറ്റും ഭാരവാഹി തെരഞ്ഞെടുപ്പും ആരെ വിഡികളാക്കാന്‍????

കോഴിക്കോട്: രണ്ട് മണിക്കൂര്‍കൊണ്ട്‌ ഭാരവാഹികളെ പ്രഖ്യാപിച്പിരിഞ്ഞ  ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആധികാരിക സംഘടനയായി അവകാശപെടുന്ന ഇന്ത്യ ന്‍ യൂണിയന്‍ മുസ്ലിം ലീഗ് നാഷണല്‍ ജനറല്‍ ക്രണ്‍സില്‍ മീറ്റ് പ്രഹസനമായി .തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണ്ണില്‍ പൊടിയിടാന്‍ ഇ.അഹ്മദും, കുഞ്ഞാലിക്കു ട്ടിയും തട്ടിക്കൂട്ടിയ നാഷണല്‍ ക്രണ്‍സില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ നേരിടുന്ന ജീവ ല്‍ പ്രശ്നങ്ങളെ കുറിച്ചോ പോട്ടെ മുസ്ലിം ലീഗിനെ കുറിച്ചോ പോലും ഒന്നും ചര്‍ച്ച ചെയ്യാതെ കോഴി ബിരിയാണിയും തിന്ന് പുതിയാപ്ല സല്‍കാരം പോലെ യാക്കിയത് എന്തിനായിരുന്നെന്ന് ആര്‍ക്കും മനസ്സിലായില്ല. ജനറല്‍ ക്രണ്‍സി ലിന്‍റെ നടപടി ക്രമങ്ങള്‍ കണ്ടാല്‍  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നത്  ഇന്ത്യന്‍ യൂണിയന്‍ ''മന്തബുദ്ധി"  ലീഗ് എന്നാക്കിയോ എന്ന് സംശയിച്ചു പോ കും .ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം ഉത്ഘാടനം ചെയ്യുന്നത് സംസഥാന പ്രസിഡണ്ട്‌ ആണോ.? അഖിലേ ന്ത്യാ പ്രസിടന്റ്റ് സ്ഥാനത്തേക്ക് ഇ.അഹമ്മദിനെ പ്രഖ്യാപിച്ചതും ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ. ബാക്കിയുള്ള ഭാരവാഹികളെ അഹമ്മദും പ്രഖ്യാ പിച്ചു അഖിലേന്ത്യാ സെക്രടറി യായി ഇ.റ്റി . മുഹമ്മദ്‌ ബഷീറിനെ തെരഞ്ഞെടു ത്തു ?.സംസ്ഥാന സെക്രടറി സ്ഥാനവും എം.പി.സ്ഥാനവും കൂടി ജോലി ഭാരമാ ണെന്ന് പറഞ്ഞാണ് പണ്ട് ഇ.റ്റി . മുഹമ്മദ്‌ ബഷീറിനെ സംസ്ഥാന സെക്രടറി സ്ഥാനത്ത് നിന്ന് മാറ്റിയത് അപ്പൊ ഈ അഖിലേന്ത്യാ സെക്രടറി എന്ന് പറഞ്ഞാ ല്‍ വെറുതെ ചൊറിയും കുത്തി ഇരിക്കലാണോ?. മുസ്ലിം യൂത്ത് ലീഗിനെ ദേശീ യ തലത്തില്‍ സഘടിപ്പിക്കുന്നതിന് വേണ്ടി  7 അംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റി യെ തെരഞ്ഞെടുത്തതാണ് ബഹുരസം . മുമ്പ് പാണക്കാട് സാദിക്കലി  തങ്ങളെ യും ശേഷം കെ.എം.ഷാജി എം.എല്‍.എ.യും ഈ പണി ഏല്‍പിച്ചിട്ട്‌ എന്തായി .? എന്നിട്ടാ ഇപ്പോ പി.കെ. ഫിറോസ് ... ആന വലിച്ചിട്ട് പോരാത്തത് ആട് വലി ച്ചാല്‍ പോരോ?. ചുരുക്കത്തില്‍ മലപ്പുറത്തെ ഒരു പഞ്ചായത്ത് കമ്മറ്റി കൂടുന്ന ലാഘവത്തോടെ ആരെയൊക്കെയോ പോട്ടന്മാരാക്കാന്‍ ഒപ്പിച്ച വേലതരത്തിന്  ദേശീയ ജനറല്‍ കൗണ്‍സില്‍ യോഗം എന്ന് പേരുവെച്ച് മുസ്ലിം ലീഗ് പൊതുസമൂ ഹത്തിനു മുന്നില്‍ ഒന്നുകൂടി പരിഹാസ്യരായി........  


Sunday, December 2, 2012

ബാബരിമസ്ജിദിന്‍റെ  തകര്‍ച്ച രാഷ്ട്രം നേരിട്ട ദേശീയ ദുരന്തം .............

              രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിഷ്ടൂര കൊലക്ക് ശേഷം രാഷ്ട്രം നേരിട്ട ഏറ്റവുംവലിയ ദേശീയ ദുരന്തമായിരുന്നു ബാബരി മസ്ജിദിന്‍റെ  തക ര്‍ച്ച 1992 ഡിസംബര്‍ 6 ന് ആ കറുത്ത ഞായറായ്ച്ച വര്‍ഗീയ വിഷം തലക്ക് പിടിച്ച മത ഭ്രാന്തന്മാര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍കാരിന്റെയും ഉത്ത രപ്രദേശ് ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെയും സഹായത്തോടെ തക ര്‍ത്തെറിഞ്ഞത് കേവലം ഒരു പള്ളി മാത്രമായിരുന്നില്ല പതിറ്റാണ്ടുകളോളം നാം കാത്തു സൂക്ഷിച്ച ജനാധിപത്യ-മതേതര രാഷ്ട്രമെന്ന നമ്മുടെ സങ്കല്‍പ ത്തിന്‍റെ വിശ്വാസതയാ യിരുന്നു. ബാബരി മസ്ജിദിന് പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന്  ഇന്ത്യന്‍ പരമോന്നത നീതിപീഠമായ  സുപ്രീം കോടതി ഫുള്‍ ബെഞ്ചും , ഇന്ത്യന്‍ പരമോന്നത നിയമ നിര്‍മാണ സഭയായ ഇന്ത്യന്‍ പാര്‍ല മെന്റും കേന്ദ്ര സര്‍കാരിനും ഉത്തരപ്രദേശ് സര്‍ക്കാരിനും നിര്‍ദേശം നല്‍കി യിരുന്നു. കൂടാതെ ദേശീയോല്ഗ്രന്ദന സമിതിയും സര്‍വകക്ഷി യോഗവും ഈ ആവശ്യം ഉന്നയിച്ചി രുന്നു.ഫലത്തില്‍ ഇന്ത്യന്‍ ജനതയുടെ മഹാഭൂരി പക്ഷ ത്തിന്‍റെയും ആഗ്രഹവും ആവശ്യവും ആയിരുന്ന ബാബരിമസ്ജിദിന്‍റെ സംരക്ഷണം ഇല്ലാതാക്കാന്‍ കോണ്ഗ്രസ്സ് -ബി.ജെ.പി. സര്‍കാ രുകള്‍ എന്തിന് കൂട്ടുനിന്നുഎന്നത് 20 കൊല്ലത്തിനു ശേഷവും നമ്മുടെ മുന്നില്‍ ചോദ്യചി ഹ്നമായി നില്കുന്നു.  

                                        ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയും ഗൂഡാലോചനയും അനേഷിക്കാന്‍ നിയമിച്ച ജ:ലിബറാന്‍ കമ്മീഷന്‍ മറ്റൊരു ദുരന്ധമായി .17 കൊല്ലം  നീണ്ട അനേഷണതിനോടുവില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയിലും ഗൂഡാലോചനയിലും നേരിട്ട് പങ്കാളികളായ 63 പേരെ പേരെടുത്തു പരാമര്‍ശിച്ചു കേന്ദ്ര സര്‍ക്കാരിനു സമര്‍പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. മാത്രമല്ല ഇതില്‍ പലരും ഇന്നും രാജ്യത്തിന്‍റെ നികുതി പണത്തില്‍ നിന്ന് ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപറ്റി  ''ജനസേവകരായി " സ്വസ്ഥമായി വിലസി നടക്കുന്നു.ബാബരി മസ്ജിദിന്‍റെ വിഷയത്തില്‍ നേരിന്‍റെ പക്ഷത്ത് നിന്നവര്‍കൊക്കെ പലരൂപത്തിലുള്ള പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നു. സ്വാര്‍ത്ഥതയുടെ മൂടുപടമണിഞ്ഞവര്‍ രാഷ്ട്രീയ നേത്രത്വങ്ങളെയും ഗവണ്മെന്‍റ്റു കളെയും ഹൈജാക്ക്‌ ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. ബാബരി മസ്ജി ദിന്‍റെ വിഷയത്തില്‍ നേരിന്‍റെ പക്ഷത്ത് നിന്നതിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍കേണ്ടി വന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാ യിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്‌. .ആറ് പതിറ്റാണ്ടിലേറെ താന്‍ സ്വന്തം ജീവിതം സമര്‍പിച്ചു പടുത്തുയര്‍ത്തിയ പ്രസ്ഥാനം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ) തന്നെ തള്ളി പറഞ്ഞപ്പോഴും നെറികേടിനു കൂട്ടുനി ല്‍ക്കാന്‍ സുലൈമാന്‍ സേട്ട് തയ്യാറായില്ല. ഇതിന്‍റെ ഫലം ഭൌതികമായ നഷ്ട മാകുമെന്ന് അറിഞ്ഞിട്ടും തന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിര് നിക്കാന്‍ ആ മഹാന്‍ തയ്യാറായില്ല. ബാബരിമസ്ജിദിന്‍റെ  തകര്‍ച്ചയോടെ ലോകത്തെ ഏറ്റ വും വലിയ ജനാധിപത്യ രാജ്യം ലോകസമൂഹത്തിനു മുന്നില്‍ തലകുനിച്ച് നില്‍കുബോഴും ഈ കൊടും ചതിക്ക് പിന്നിലും മുന്നിലും നിന്ന് ചരട് വലിച്ച വര്‍ തന്നെ ഇന്നും നമ്മെ അടക്കി ഭരിക്കുന്നെന്നോര്‍ക്കുബോള്‍ നമുക്ക് ലജ്ജിച്ചു തലതാഴ്താം .............