Tuesday, January 1, 2013


ഐ.എന്‍. എല്‍. മുനിസിപ്പല്‍ ഓഫീസ് ധര്‍ണ്ണക്ക്  പോലീസ് അനുമതി നിഷേധിച്ചു.... 

മലപ്പുറം : മിഡില്‍ഹില്‍_എ. കെ.റോഡ്‌--_ തിരൂര്‍ റോഡ്‌ ബൈപ്പാസ് ഗതാഗതത്തിന് തുറന്ന്കൊടുക്കണ മെന്നാവശ്യപ്പെട്ട്‌ ഐ.എന്‍. എല്‍. മലപ്പുറം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2013 ജനുവരി 1 ന് രാവിലെ 11:00 മണിക്ക് നടത്താനിരുന്ന മലപ്പുറം മുനിസിപ്പല്‍ ഓഫീസ് ധര്‍ണ്ണക്ക് പോലീസ് അനുമതി നിഷേധിച്ചു. ധര്‍ണ്ണക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.ഇന്നലെ വൈകിട്ടാണ് മലപ്പുറം ഡി.വൈ.എസ് . പി. ഓഫീസില്‍ നിന്ന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചത് .12 കൊല്ലത്തോളമായി മുക്കാല്‍ ഭാഗവും പണി പൂര്‍ത്തിയാക്കിയിട്ടും ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ സാധിക്കാത്ത രൂപത്തില്‍ ബൈപ്പാസിന്‍റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നവര്‍ തന്നെയാണ് ഐ.എന്‍. എല്‍.  ധര്‍ണയ്ക്ക് അനുമതി നിഷേധിച്ചത്തിനും പിന്നിലെന്ന് ഐ.എന്‍. എല്‍. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ.എസ്‌. .. മുജീബ് ഹസ്സന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ സാധു റസാക്ക് ,ഐ.എന്‍. എല്‍. മണ്ഡലം സെക്രട്ടറി അസീസ്‌ കളപ്പാടന്‍, മുനിസിപ്പല്‍ പ്രസിഡന്‍റ്റ് പി. ഇസ്മായില്‍ കുട്ടി, മുനിസിപ്പല്‍ സെക്രട്ടറി കെ.കുഞ്ഞിമുഹമ്മദ് എന്നിവര്‍ മലപ്പുറത്ത്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.1986 ല്‍  ഇന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി മുനിസിപ്പല്‍ ചെയര്‍മാനായപ്പോഴാണ് നിര്‍ധിഷ്ട്ട ബൈപ്പാസിനു ഭരണാനുമതി ലഭിച്ചത്.മലപ്പുറം ജില്ലാ  ടൌണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്ന് പ്ലാനും,സ്കെച്ചും, അലൈമെന്റും തയ്യാറാക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 2001_2006 ലെ  യു.ഡി.എഫ്. സര്‍ക്കാരില്‍ മലപ്പുറം എം.എല്‍. എ. കൂടിയായ എം.കെ. മുനീര്‍ പൊതുമരാമത് മന്ത്രിയും, ചെര്‍കുളം അബ്ദുള്ള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ കാലഘട്ടത്തില്‍ ജില്ലാ  ടൌണ്‍ പ്ലാനിംഗ് ഓഫീസ് അറിയാതെ പി.ഡബ്ലി.യു.ഡി.യും,മുനിസിപ്പല്‍ ഭരണ സമിതിയും ഒത്തുകളിച്ച് ബൈപ്പാസിന്‍റെ സ്കെച്ചും, അലൈമെന്റും മാറ്റി.ഇതു സംബന്ധിച്ച് മുമ്പ് ഇറക്കിയ ഗവന്മെന്റ് ഓര്‍ഡറില്‍ (G.O ) ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.ഈ ഗൂഡാലോചനക്ക് നേത്രത്വം നല്‍കിയവര്‍ തന്നെയാണ് ഇപ്പോള്‍ ഐ.എന്‍. എല്‍. ധര്‍ണ്ണക്ക്  അനുമതി നിഷേധിച്ചതിന് പിന്നിലുമെന്ന് ഐ.എന്‍. എല്‍. നേതാക്കള്‍ മലപ്പുറം പ്രസ്സ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ആരോപിച്ചു....


No comments: