Sunday, November 25, 2012

കൂടുതല്‍ ജനദ്രോഹ നടപടികളുമായി യു.ഡി.എഫ്. സര്‍ക്കാര്‍ ............ 
സംസ്ഥാനത്ത് അധികാരത്തിലേറി ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ ജനദ്രോഹ നടപടികള്‍ക്ക് നേത്രത്വം കൊടുത്തു എന്നഖ്യാദി ഏതായാലും യു.ഡി.എഫിന് സ്വന്തം . ജനങ്ങളെ ദ്രോഹിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിക്കുന്നു ഒന്നര കൊല്ലം കൊണ്ട് ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവരെ പരമാവതി ദ്രോഹിക്കാനായതില്‍   ഉമ്മന്‍ചാണ്ടിക്കും  കൂട്ടര്‍ക്കും  സന്ദോശികാം. ഒന്നര കൊല്ലം കൊണ്ട് രണ്ട് തവണയാണ് ബസ്‌, ഓട്ടോ,ടാക്സി, ചാര്‍ജുകള്‍ കൂട്ടിയത്. 12 കൊല്ലത്തിനു ശേഷം കേരളത്തില്‍ ഒരു മണിക്കൂര്‍ പവര്‍ കട്ട് വന്നു. "പവര്‍ കക്കല്‍ '' ഇവനൊക്കെ തോന്നുമ്പോലെ വേറെയും നടക്കുന്നു. ദോഷം പറയരുതല്ലോ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ ഒറ്റ ദിവസം പോലും 24 മണിക്കൂര്‍ കരണ്ട് ഉണ്ടായിട്ടില്ല . സാധാരണ കേരളത്തില്‍ പവര്‍ കട്ട് ഉണ്ടാകുമ്പോള്‍ വിശേഷ ദിവസങ്ങളില്‍ പവര്‍ കട്ട് ഒഴിവാക്കാറുണ്ട് എന്നാല്‍ ഇത്തവണ കേരളത്തില്‍ മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചതും പവര്‍ കട്ടിലാണ് (സമുദായ പാര്‍ട്ടി കേരളം ഭരിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം ) വിലക്കയറ്റം പറയേണ്ടല്ലോ 20 രൂപക്ക് കിട്ടിയിരുന്ന മത്തി (ചാള ) 60 രൂപ യായി 19 രൂപക്ക് കിട്ടിയിരുന്ന അരി 31 രൂപയായി ഓരോ സാദനങ്ങള്‍ക്കും ഇരട്ടിയും അതിലതികവും വില കൂടി. ഇതിനൊക്കെ പുറമെ യാണ് ഇപ്പോ റേഷന്‍ സബ്സിഡി നിര്‍ത്തലാക്കാനുള്ള പുതിയ തീരുമാനം.  നിലവില്‍ 8.90 രൂപ വിലയുള്ള  റേഷന്‍ അരിക്ക് 6.90 രൂപ സബ്സിഡി നല്‍കി കൊണ്ടാണ്കേരളത്തിലെ എ.പി.എല്‍. കുടുംബത്തിനു 2 രൂപാ നിരക്കില്‍ 9 കിലോ റേഷന്‍ അരി നല്കികൊണ്ടിരിക്കുന്നത് . കഴിഞ്ഞ എല്‍.. ഡി.എഫ്. സര്‍കാര്‍ ഈ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്ന യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവന്‍റെ  കഞ്ഞിയില്‍ പാറ്റയിടുമെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. സബ്സിഡി ബാങ്ക് വഴി വിതരണം ചെയ്യുന്നതിന് സര്‍കാര്‍ നിരത്തുന്ന പ്രധാനകാരണം സബ്സിഡി അനര്‍ഹരായവര്‍ നേടുന്നെന്നും, പൊതു മാര്‍കറ്റില്‍ വില കുറയുന്നി ല്ലെന്നുമാണ്. എന്നാല്‍ ഇതുരണ്ടിനും ഉത്തരവാദി സര്‍ക്കാര്‍തന്നെയല്ലേ ?. സര്‍ക്കാരിന്‍റെ ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളാണ് കേരളത്തില്‍ എ.പി.എല്‍., ബി.പി.എല്‍. സര്‍വേ നടത്തിയത്.അനര്‍ഹര്‍ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനു പകരം ലക്ഷകണക്കിന് സാദാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ശരാശരി ഒരു കുടുംബത്തിനു ഒരു മാസം 25 കിലോ അരിവേണം ഇതില്‍ 9 കിലോ മാത്രമാണ് റേഷന്‍കടകളില്‍കൂടി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ബാക്കി 16 കിലോക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു മാര്‍കറ്റില്‍ വില കൂടുന്നത് സ്വാഭാവികം മാത്രം. പൊതു മാര്‍ക്കറ്റിലെ വില നിയന്ദ്രിക്കാന്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിന്പകരം കൂടുതല്‍  വിലക്കയറ്റം സാധാരണക്കാര്‍ക്ക്മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.ഒന്‍പത് കിലോ അരിക്ക് ലഭിക്കുന്ന 62 രൂപ സബ്സിഡി മുന്‍‌കൂട്ടി റേഷന്‍കടയില്‍കൊടുത്തു അത് സര്‍ക്കാരിന് തോന്നുമ്പോള്‍ ഗുണഭോക്താ വിന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഇട്ടാല്‍ അത് തിരിച്ചു കിട്ടാന്‍ കിലോ മീറ്ററുകള്‍ അപ്പുറത്തുള്ള ബാങ്കില്‍ പോയി വരിനില്‍ക്കേണ്ട ഗതിക്കേടിലേക്കാണ് സര്‍ക്കാര്‍ സാധാരണക്കാരനെ തള്ളിവിടുന്നത്. ജനദ്രോഹനടപടികളില്‍നിന്ന് ജനദ്രോഹനടപടികളിലേക്ക് അതിവേഗം ഭഹുദൂരം സജരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരണശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മലയാളികള്‍ മുന്നോട്ടു വരണം.....  


No comments: